Sunday, May 31, 2020

thumbnail

Social Media Impacts on Human Behaviour

A study conducted on the behavioral patterns of a human by taking inputs from the social media platforms like Facebook and Instagram. Three questions were put forward and feed back noted.


Social Media Impacts on Human Behaviour - Introduction


Social media has become a part and parcel of our daily lives. Contrast to earlier days, we seem to be more dependent on the offerings from the social media for a daily news feed or reaching out to our near and dear ones.

But are we too much involved in social media such that our personality is being altered?

Social Media Impacts on Human Behaviour - Objective


To study human behaviour with regards to social media interactions.

Social Media Impacts on Human Behaviour - Methodology


A set of questions were put across a section of social media audience and their feedbacks recorded.

These are the questions put in to get the response from the social media users.


Social Media Impacts on Human Behaviour - Observation


The feedbacks paved the following results.




Social Media Impacts on Human Behaviour - Inference


As mentioned in the Introduction, social media has been a major part of our day to day life. The usage of social media and the effect it has on one's behaviour is evident from the observations thus impacting the psychological condition of a human. Let's see how!

Even before one is physically awake, their social media conscience wakes up which searches for their phone/tablet or whatsoever is placed in the closest proximity to have a view on their social media feeds. The point to be noted here is that a person's day starts with a social media session. The content a person is exposed to in the early morning has a great effect on a person. It is said that in the morning our mind is fresh to take in information easily. An example is students are advised to prepare for their exams in the early morning hours.
 
At first glance, this seems to be normal but moving onto the second observation we get to know that social media sessions can create mood swings. And in this context, the combination of the first two can be a dangerous thing. Just imagine a person getting exposed to disturbing content in social media.

But there is still some hope left when coming to our third observation, people are still reluctant to go gung-ho to better their social media image. Even though the majority indulges in social media frequently, they're not ready to take the social media branding as an inevitable thing or try something out of the books. And here, I guess the conscience has got a big role to play. They know to differentiate between what is right and wrong despite their branding in social media.

Social Media Impacts on Human Behaviour - Conclusion


Social media is taking a toll on our daily lives and it is definitely up to the users to keep a check on how it's affecting their behaviour.

Disclaimer


The ideas and assumptions provided in the study are strictly personal and the writer doesn't endorse to take it up as an ultimate source.

Thursday, May 28, 2020

thumbnail

Omar Abdulrahman


ഈ ഒരു പേര് അധിമാളുകളും കേൾക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.. ഞാനും ഇദ്ദേഹത്തെ കുറിച്ചറിഞ്ഞിട്ട് അധികനാളുകളൊന്നും ആയിട്ടുമില്ല.. ബാർസലോണയുമായുള്ള ഒരു സൗഹൃദ മത്സരത്തിൽ എതിർ ടീമിലെ ബോൾ സപ്ലൈ ഒരു ചുരുളൻ മുടിക്കാരന്റെ ദൗത്യമായിരുന്നു.. വളരെ വെടിപ്പായും കൃത്യമായും ഏല്പിച്ച ദൗത്യം പൂർത്തിയാക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നു.. ഇങ്ങേരു ആള് കൊള്ളാമല്ലോ എന്ന് തോന്നിപ്പിച്ചതും ആ കൃത്യത തന്നെ.. 

സൗദി അറേബ്യയിൽ ഒരു സാധാരണ കുടുംബത്തിലാണ് ജനനം.. സഹോദരങ്ങളോടൊപ്പം പന്ത് തട്ടി കളിക്കുന്ന പയ്യനെ കണ്ട് ഒരു വഴിപോക്കൻ അത്ഭുതപ്പെട്ടു.. കളിക്കളത്തിനു അടുത്ത് വന്ന അദ്ദേഹം പയ്യനോട് ഏത് ക്ലബിന് വേണ്ടിയാണു കളിക്കുന്നതെന്ന് ആരാഞ്ഞപ്പോൾ പുള്ളിക്കാരൻ കളിയാക്കിയതാണെന്ന് കരുതി ഒരു പുഞ്ചിരി നൽകി സ്ഥലം വിട്ടു.. എന്നാൽ വന്ന ആൾ ചില്ലറക്കാരനല്ലായിരുന്നു.. ക്ലബ്ബുകൾക്ക് വേണ്ടി സ്കൗട്ടിങ് നടത്തുന്നതായിരുന്നു പുള്ളിയുടെ ജോലി..  പയ്യനെ തേടിപ്പിടിച്ചു കുറച്ചു മത്സരങ്ങളിൽ പങ്കാളിയാക്കി.. തുടർന്ന് സൗദിയിലെ ഒരല്പം മുന്തിയ ക്ലബ്ബിൽ തന്നെ കളിക്കാൻ അവസരവും ലഭിച്ചു.. പക്ഷെ അവിടെ ഒരു പ്രതിസന്ധി ഉടലെടുത്തു.. 

സൗദിയിൽ താമസമാക്കിയെങ്കിലും അവിടുത്തെ പൗരത്വം ഇല്ലായിരുന്നു ഈ കുടുംബത്തിന്.. ക്ലബ്ബിൽ അംഗമാവണമെങ്കിൽ പൗരത്വം വേണമെന്ന ഘടകം സംഗതി കുഴപ്പിച്ചു.. ഒമർ എന്ന പയ്യന് മാത്രം പൗരത്വം നൽകാമെന്ന നിർദേശം മുന്നോട്ട് വെച്ചപ്പോൾ അത് കുടുംബക്കാർ സമ്മതിച്ചില്ല.. 




ഇന്നേരമാണ് നമ്മുടെ മലയാളികളുടെ സ്വന്തമായ യു എ ഇ അഥവാ യുണൈറ്റഡ് അറബ് എമിരേറ്റ്സ് രംഗപ്രവേശം ചെയ്യുന്നത്.. അൽ ഐൻ ക്ലബ് യുവതാരങ്ങളെ തേടുന്നുണ്ടായിരുന്നു.. നേരത്തെ പറഞ്ഞ സ്കൗട്ടിന്റെ സുഹൃത്ത് വഴി ഇവർ ഒമറിനെ സമീപിച്ചു.. പൗരത്വത്തിന്റെ കാര്യത്തിൽ ഒമറിന്റെ കുടുംബം മുൻ അഭിപ്രായത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നിട്ടു കൂടി അൽ ഐൻ ക്ലബ് എല്ലാവരെയും ഏറ്റെടുത്തു.. അങ്ങനെ സൗദിയിൽ ജനിച്ച ഒമർ ഇമറാത്തി പൗരൻ ആയി.. 

ക്ലബ് മത്സരങ്ങളിൽ വളരെ നന്നായി ശോഭിച്ച ഒമർ എന്നാൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് രാജ്യാന്തര മത്സരവേദികളിലാണ്.. യുറുഗ്വെയുമായുള്ള കളി പരാജയത്തിൽ കലാശിച്ചെങ്കിലും ഒമറിന്റെ പ്രകടനം കണ്ടു വമ്പൻ ക്ലബുകൾ തങ്ങളുടെ ട്രയൽസിനു ക്ഷണിക്കുകയും ചെയ്തു.. അവയിൽ പ്രധാനിയാണ് മാഞ്ചസ്റ്റർ സിറ്റി.. ട്രയൽസിൽ സംതൃപ്തരായി കരാർ ഒപ്പിടാൻ ഒരുങ്ങിയ സിറ്റിയെ പ്രീമിയർ ലീഗിന്റെ ചില നിയമങ്ങൾ തടസ്സം സൃഷ്ടിച്ചു.. പിന്നീട് പോർട്ടുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ നിന്ന് വിളികൾ വന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ട്രാൻസ്ഫെറിന്റെ കാര്യത്തിൽ ഉണ്ടായില്ല.. 




ഇതിനിടെ ബാർസലോണയുമായുള്ള സൗഹൃദ മത്സരത്തിൽ ഒമറിന്റെ പ്രകടനം സാക്ഷാൽ സാവിയെ വരെ ഒമറിനെ പ്രശംസിച്ചു മൂടാൻ പോന്നതായിരുന്നു.. പിർലോയെ പോലെയുള്ള അളന്നു മുറിച്ച പാസ്സുകളും പിന്നെ ഇബ്രാഹിമോവിച്ചിനെ വെല്ലുന്ന ആത്മവിശ്വാസത്തിൽ എടുത്ത പാനേങ്ക പെനാൽറ്റിയും ഒമറിന്റെ പ്രതിഭ വിളിച്ചോതുന്നത് തന്നെ.. 




എന്നാൽ ഇപ്പോഴും അറേബ്യൻ മണലാരണ്യത്തിലെ ക്ലബ്ബുകളിൽ പന്ത് തട്ടുകയാണ് ഒമർ.. അതിൽ അദ്ദേഹത്തിന് ദുഃഖം ഒട്ടുമില്ല മറിച്ചു സന്തോഷമാണ് താനും.. തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു വേദി ലഭിക്കുക എന്നതിൽ കവിഞ്ഞതൊന്നും ഈ ചുരുളൻ മുടിക്കാരൻ ആഗ്രഹിക്കുന്നില്ല.. അറേബ്യൻ മെസ്സി എന്ന് ഒരുകാലത്ത് വിളിക്കപ്പെട്ട ഒമറിനെ തേടി നമ്മുടെ ഇന്ത്യയിൽ നിന്ന് വിളി വന്നെന്നാണ് ഏറ്റവും പുതിയ വാർത്ത.. അറബികളുടെ സ്വന്തം അമൂറി ഇനി ഐ എസ് എല്ലിൽ പന്ത് തട്ടുന്നത് കാണാൻ സാധിക്കുമോ?? കാത്തിരിക്കാം !!

Monday, May 25, 2020

thumbnail

Gianluigi Buffon



2006 ജൂലൈ 9 -  ലോകകപ്പ് ഫൈനൽ. ബെർലിനിലെ ഒളിമ്പിയാസ്റ്റേഡിയൻ ആണ് വേദി. ഒന്നാം പകുതി കഴിഞ്ഞപ്പോൾ സ്കോർ നില 1 - 1. രണ്ടാം പകുതിയിൽ നിരന്തരമായി ആക്രമം അഴിച്ചു വിട്ട ഫ്രാൻസിനെ പിടിച്ചു നിർത്താൻ കുറച്ചധികം തന്നെ കഷ്ടപ്പെടുകയുണ്ടായി അസൂരിപ്പട.


അങ്ങനെയിരിക്കെ ഫ്രാൻസിന്റെ നായകനും ഇതിഹാസ താരവുമായ സിദാൻ 1998 ആവർത്തിക്കുവെന്നോളം തന്റെ മാന്ത്രിക തല കൊണ്ട് തൊടുത്തു വിട്ട ഒരു ഹെഡർ ഗോൾ വല ലക്ഷ്യമാക്കി നീങ്ങുന്നു. 69000ത്തിൽ പരം സ്റ്റേഡിയത്തിലും കോടിക്കണക്കിനു പേർ ടിവിക്ക് മുന്നിലായും ശ്വാസം അടക്കികപ്പിടിച്ചു നിന്നു. ഗോൾ പോസ്റ്റ് ഭേദിച്ച് കടക്കാനിരുന്ന പന്തിനെ ഒരു കൈ തട്ടി പുറത്തേക്കിടുന്നു.. 



മാൽദിനി, നെസ്റ്റ, കന്നവാരോ, ടോട്ടി, ഡെൽ പിയേറോ, ഇൻസാഗി, പിർലോ തുടങ്ങിയ അതികായരെക്കുറിച്ച് പറയുമ്പോൾ അവരോടൊപ്പം തന്നെ കേൾക്കുന്ന പേരാണ് ബുഫൊൺ.. ജിയാൻലൂഗി ബുഫൊൺ.
രണ്ടു ദശാബ്ദക്കാലമായി അസുരിയുടെ ഗോൾ വല കാക്കാൻ നിയോഗിക്കപ്പെട്ടവൻ. ഡിഫൻസിനു പേരുകേട്ട അസുരിപ്പടക്ക് ആ പട്ടം നിലനിർത്തുന്നതിൽ മോശമല്ലാത്ത പങ്കു വഹിച്ചിരുന്നു ബുഫൊൺ..



തന്റെ കുടെ കളിച്ചിരുന്ന ഇതിഹാസ താരങ്ങളെെല്ലാം കളം ഒഴിഞ്ഞു. ബുഫഫോണും അതിന് തയ്യാറെടുത്തിരുന്നു. 2018 ലോകകപ്പിൽ അസൂരിപ്പടയെ നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ ബുഫൊൺ പരാജയപ്പെട്ടു.. അല്ല അദ്ദേഹം വിശ്വാസമർപ്പിച്ച സഹകളിക്കാർ അദ്ദേഹത്തെ പരാജയപ്പെടുത്തി.



വിന്റേജ് അസുരിയിൽ നിന്ന് ആകെ ബാക്കിയുണ്ടായിരുന്ന ബുഫൊൺ വിരമിക്കുന്നതോടുകുടി ഒരു യുഗമാണ് അവസാനിച്ചത്.. ആ ഒരു മടങ്ങിപ്പോക്കിന് രണ്ടുവർഷം തികഞ്ഞിരിക്കുന്നു.. 



ഇനി അസൂറി പട കളത്തിലിറങ്ങുക പുതിയ പിള്ളേരുമായിട്ടാണ്.. യോഗ്യത മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനങ്ങൾ തന്നെയാണ് അവരിൽ നിന്ന് കാണാൻ സാധിച്ചത്.. എന്നാലും അതികായരെ മറന്ന് കൊണ്ട് ഒരു അസൂറി കാൽപന്ത് കാവ്യം ആസ്വദിക്കാൻ സാധിക്കുമോ?? 

Saturday, May 23, 2020

thumbnail

ശാന്തിതീരം - ചെറുകഥ


ഉറക്കം ഉണർന്ന നിയാസ് പതിവു പോലെ കിടന്ന കിടപ്പിൽ തന്നെ തന്റെ മൊബൈലിനു വേണ്ടി കൈ നീട്ടി. താൻ ഇന്നലെ എഫ് ബി യിൽ ചെയ്ത പോസ്റ്റിന് എത്ര ലൈക്ക് കിട്ടി എന്നതായിരുന്നു നിയാസിന് അറിയാനുണ്ടായിരുന്നത്. വിചാരിച്ച പോലെ അത്യാവശ്യം ലൈക്ക് ഉണ്ടെന്ന് കണ്ടപ്പോൾ നിയാസിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അവൻ സന്തോഷത്തോടെ എഴുനേറ്റു.
എം. കോം ഒന്നാം വർഷ വിദ്യാർത്ഥിയായ നിയാസിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു സോഷ്യൽ മീഡിയ. താൻ പ്രതീക്ഷിച്ച പോലെ പ്രതികരണം ലഭിച്ചില്ലെങ്കിൽ അവൻ എഴുന്നേല്ക്കുന്നത് ദേഷ്യത്തോടെയാവും. അന്നത്തെ ദിവസം അവൻ ആ ദേഷ്യം കാണുന്നവരുടെ അടുത്തൊക്കെ പ്രകടിപ്പിക്കും. കോളേജിൽ പോവാൻ ഒരുങ്ങുന്ന നിയാസിനോട് ഉമ്മ 
മോനേ വരുമ്പോ കുറച്ച് സാധനം വാങ്ങിക്കാൻ പറ്റോ ??
ലിസ്റ്റ് എവിടെ, ഉമ്മ
എന്നും ചാടിക്കടിക്കാൻ വരുമായിരുന്ന നിയാസിന്റെ മറുപടി ഉമ്മാക്ക് ആശ്ചര്യവും അതിലുപരി സന്തോഷവുമായി.
ലിസ്റ്റ് വാങ്ങി ബൈക്കുമെടുത്ത് നിയാസ് ഇറങ്ങി. ഇന്നെന്താവണം എഫ് ബി യിൽ കുത്തിക്കുറിക്കേണ്ടത് എന്നതായിരുന്നു അവന്റെ ചിന്ത. കോളേജ് കഴിഞ്ഞ് ഉമ്മ പറഞ്ഞ സാധനങ്ങളും വാങ്ങി മടങ്ങവെ റോഡിൽ നടന്ന ഒരു അപകടത്തിനു നിയാസ് സാക്ഷിയാവുന്നു. ഒരു സ്ത്രീയെ ടിപ്പർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.



രക്തത്തിൽ കുളിച്ച് കിടക്കുന്ന ആ സ്ത്രീ സഹായിക്കാനാരുമില്ലാതെ അന്ത്യശ്വാസം വലിക്കുകയാണ്.. അവനിലെ മനുഷ്യത്വം ഉണരേണ്ടതിനു പകരം അവന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണാണ് ഉണർന്നത്. പരിതാപകരമെന്ന് പറയട്ടെ അവൻ ആ കാഴ്ച അവന്റെ ക്യാമറയിൽ ഒപ്പിയെടുക്കുമ്പോൾ ആ സ്ക്രീനിൽ അവൻ കാണുന്നത് ജീവനു വേണ്ടി പിടയുന്ന ഒരു മനുഷ്യനെയല്ല മറിച്ച് ഇത് എഫ് ബി യിലിട്ടാൽ കിട്ടുന്ന ലൈക്കുകളും കമന്റുകളുമാണ്. ആയിടക്ക് അവിടേക്ക് വേറൊരു ചെറുപ്പക്കാരൻ വരുന്നത് ശ്രദ്ധയിൽപ്പെട്ട നിയാസ് തന്റെ ഫോൺ മാറ്റി വെച്ച് യുവാവിനോടൊപ്പം സ്ത്രീ കിടക്കുന്ന ഇടത്തേക്ക് നീങ്ങി.. സ്ത്രീയുടെ അടുത്തത്തിയ നിയാസ് പകച്ചു നിന്നു. എന്നിട്ട് നിലവിളിച്ചു
ഉമ്മാ
കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ ഒന്നു ഞെട്ടിയെങ്കിലും സംയമനം പാലിച്ചു കൊണ്ട് നിയാസിനെ ആശ്വസിപ്പിക്കുകയും നിയാസിന്റെ ഉമ്മയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു.

ഐ. സി. യു.വിൽ നിന്നിറങ്ങിയ ഡോക്ടറേ നിസ്സഹായതയോടെ നോക്കുന്ന നിയാസിനെ കണ്ടതും ഡോക്ടർ  അടുത്ത് നില്ക്കുന്ന ചെറുപ്പക്കാരനോട് പറഞ്ഞു  
ഒന്നും പറയാറായിട്ടില്ല. We're trying our best !!
 


ഇത് കേട്ടതും നിയാസിന്റെ മനസ്സ് വിങ്ങിപ്പൊട്ടി. നിയാസിന്റെ അവസ്ഥ കണ്ടിട്ട്
ആശുപത്രിയിൽ അവനെ തനിച്ചാക്കാൻ ചെറുപ്പക്കാരന് തോന്നിയില്ല. കുറച്ചു നേരമായി തന്റെ കൂടെയിരിക്കുന്ന ഈ ചെറുപ്പക്കാരൻ ആരാണെന്ന ചിന്ത നിയാസിന്റെ മനസ്സിൽ വന്നു. തീർത്തും അപരിചിതനായ തന്നെ എന്തിനു അവൻ സഹായിക്കണം. പരിചയപ്പെടാമെന്ന് കരുതി പേര് ചോദിച്ചു.
വേണു 
ചെറുപ്പക്കാരൻ മറുപടി കൊടുത്തു.
മുസ്ലിമുമല്ല. എന്തിനാണിവൻ എന്നെ സഹായിക്കുന്നത്.. 
നിയാസിന്റെ മനസ്സ് പിറുപിറുത്തു.
വേണു പൊയ്ക്കോ , ഇവിടെ വരെ എത്തിക്കാൻ സഹായിച്ചല്ലോ. നന്ദിയുണ്ട്. 
നിയാസ് പറഞ്ഞു
അത് സാരില്ല ഞാൻ ഇവിടെ നിന്നോളാം
വേണു മറുപടി നല്​കി..

വേണുവിന്റെ പ്രതികരണം തീരെ ഇഷ്ടപ്പടാത്ത നിയാസ് അവനെ ഒഴിവാക്കാൻ വേണ്ടി ഒരു 200 ന്റെ നോട്ട് എടുത്ത് അവനു നേരെ നീട്ടി.
ചിരിച്ചു കൊണ്ട് വേണു പറഞ്ഞു..
ഭായ്, കാഷിനു വേണ്ടിയല്ല ഞാൻ ഇത് ചെയ്തത്. അപകടത്തിൽ പെട്ട ഒരു മനുഷ്യ ജീവനെ രക്ഷിക്കാൻ പറ്റിയാൽ അതിൽപ്പരം ഒരു സന്തോഷം എനിക്ക് വേറെ കിട്ടാനില്ല. മാത്രമല്ല ഞാൻ ഈ കാഷ് വാങ്ങിയാൽ ദൈവം പോലും എന്നോട് പൊറുക്കില്ല.. 

ഇത് കേട്ട നിയാസ് ഒന്നു ചൂളിപ്പോയി.. എന്നിട്ട് ആ നോട്ട് കൈയ്യിൽ ചുരുട്ടി പൊക്കറ്റിലേക്ക് ഇട്ടു..

വേണു വീണ്ടും തുടർന്നു..
റോഡരികിൽ കിടക്കുന്ന സ്ത്രീയെ സഹായിക്കാനല്ലേ ഭായിയും ശ്രമിച്ചത്. അത് ഭായിയുടെ ഉമ്മയാണെന്ന് പിന്നയല്ലേ അറിഞ്ഞത്. ഭായിയുടെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല.. ഭായിയുടെ ഉമ്മക്ക് ഒന്നും സംഭവിക്കില്ല..

വേണു വന്നില്ലായിരുന്നെങ്കിൽ തന്റെ ഉമ്മ ആരും തിരിഞ്ഞു നോക്കാനില്ലാതെ റോഡിൽ കിടന്ന് തീരുമായിരുന്നു എന്നാലോചിച്ച് നിയാസ് വേണുവിന്റെ കൈ പിടിച്ച് കരഞ്ഞു.. 

ഐ സി യു വിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടർ നിയാസിന്റെ തോളിൽ തട്ടി പറഞ്ഞു..
ഒന്നും പേടിക്കാനില്ല.. she has overcome the critical stage. She'll be perfectly alright..

സന്തോഷം കൊണ്ട് നിയാസ് വേണുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..

വേണു:
എന്താ ഭായ് ഇത്? ഉമ്മക്ക് സുഖായല്ലോ, പിന്നെന്താ..

നിയാസ്:
ഞാൻ.. ഞാൻ..

വാക്കുകൾക്ക് വേണ്ടി നിയാസ് വീർപ്പുമുട്ടി..

വേണു:
ഒന്നും പറയണ്ട ഭായ്. എല്ലാം ശരിയായില്ലേ.. പരസ്പരം സ്നേഹിച്ചു കഴിയുന്ന മനുഷ്യർക്കൊപ്പം ദൈവം എപ്പഴും ഉണ്ടാകും. മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് തന്നെ സ്നേഹവും സമാധാനവും ഭുമിയാകെ വിതറാനാണ്.. ഭൂമിയെ ഒരു ശാന്തിതീരം ആക്കുക എന്നതാണ് മനുഷ്യന്റെ കടമ. എന്നാൽ ഞാൻ ഇറങ്ങട്ടെ ഭായ്..



നിയാസിന് ഹസ്തദാനം നല്കി വേണു മടങ്ങി. എന്നാൽ വേണുവിന്റെ വാക്കുകൾ നിയാസിന്റ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു..

അകത്തുള്ള സ്ത്രീയുടെ കൂടെ വന്നതാരാണ്?
ഒരു കുറിപ്പ് കൊണ്ടു വന്ന നഴ്സ് ചോദിച്ചു..
ഈ ബിൽ അടക്കണം..

കുറിപ്പ് കൗണ്ടറിൽ കൊടുത്ത് റിസീത് വാങ്ങി അതിലേക്ക് നോക്കിയ നിയാസ് ഒരു നിമിഷം പുഞ്ചിരിയോടെ വേണുവിനെ മനസ്സിൽ ഓർത്ത് കൊണ്ട് വായിച്ചു..
ശാന്തിതീരം മെഡിക്കൽ സെന്റർ !!